Showing posts with label Cochin. Show all posts
Showing posts with label Cochin. Show all posts

Thursday, February 12, 2009

തുരുമ്പെടുത്ത ചരിത്രസ്മാരകം

ഫോർട്ട്കൊച്ചി ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീം ബോയിലറുകൾ. Flickr മലയാളിക്കൂട്ടായ്മയായ ‘മലയാളിക്കൂട്ടം’ വേൾഡ് പ്രോജക്ടിന് വേണ്ടി എടുത്ത ചിത്രങ്ങളിലൊന്ന്.


ഫോർട്ട് കൊച്ചി ബീച്ചിൽ നടപ്പാതയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ചരിത്രസ്മാരകം തുരുമ്പെടുത്ത നിലയിൽ. കൊച്ചി തുറമുഖത്ത് പണ്ട് ഉപയോഗിച്ചിരുന്ന സ്റ്റീം ബോയിലറുകളാണ് അടിഭാഗം ദ്രവിച്ച് ഏതു നിമിഷവും മറിഞ്ഞ് വീഴാറായ അവസ്ഥയിൽ നിൽക്കുന്നത്.

1956 മുതൽ 20 വർഷം കൊച്ചിൻ ഡ്രൈ ഡോക്കിലെ ക്രെയിൻ പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഈ ബോയിലറുകൾ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ബീച്ച് നവീകരിച്ചപ്പോൾ ചരിത്ര സ്മാരകമെന്ന നിലയിൽ ഇവിടെ സ്ഥാപിക്കുകയായിരുന്നു.

കൽക്കരിയും വിറകും ഉപയോഗിച്ചായിരുന്നു ഈ ബോയിലറുകൾ പ്രവർത്തിപ്പിച്ചിരുന്നത്. ലോർഡ് വില്ലിംഗ്ടൻ, ലേഡി വില്ലിംഗ്ടൻ എന്നീ മണ്ണുമാന്തിക്കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും ഇവ ഉപയോഗപ്പെടുത്തിയിരുന്നു. സിമന്റ് തറയിൽ ഉറപ്പിച്ചിട്ടുള്ള ബോയിലറുകൾ കൃത്യമായി പെയിന്റിംഗും അറ്റകുറ്റപ്പണികളും നടത്താത്തതിനാലാണ് അപകടാവസ്ഥയിൽ എത്തി നിൽക്കുന്നത്.

കടപ്പുറത്ത് സായാഹ്നങ്ങൾ ചിലവഴിക്കാനെത്തുന്ന നിരവധി ആളുകൾ ഇതിന്റെ കീഴെ ഇരിക്കാറുണ്ട്. ഭാരമേറെയുള്ള ഇവ അപ്രതീക്ഷിതമായി മറിഞ്ഞു വീണാൽ അപകടം ഉറപ്പ്.

ഇവയുടെ അറ്റകുറ്റപ്പണികൾക്കായി ഉടൻ നടപടി സ്വീകരിക്കണമെന്ന് ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടന ‘ഇഫ്ചാറ്റ്’ ആവശ്യപ്പെട്ടു.

വാർത്ത കടപ്പാട് : മനോരമ

Sunday, July 27, 2008

കൊച്ചി - ഭീതിയുടെ നിഴലില്‍

ഇന്നുച്ചയ്ക്ക് ബംഗലൂരുവിലെ ഒരു പത്രപ്രവര്‍ത്തകന് ഇന്റര്‍നെറ്റ് ടെലിഫോണിലൂടെ പാക്കിസ്ഥാനില്‍ നിന്നു ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന്, കേരളത്തിലുടനീളം അതീവ ജാഗ്രത! കൊച്ചിയിലും വയനാട്ടിലും ഇന്ന് 7 മണിക്ക് ബോംബ് സ്ഫോടനമുണ്ടാകുമെന്നായിരുന്നു സന്ദേശം.

സംസ്ഥാന ആഭ്യന്തരമന്ത്രാലയവും പോലീസും, മിനിഞ്ഞാന്ന് ബംഗലൂരുവില്‍ നടന്ന സ്ഫോടനവും, ഇന്നലെ അഹമ്മദാബാദില്‍ ഉണ്ടായ സ്ഫോടനവും കണക്കിലെടുത്ത് ഈ ഭീഷണിയെ നിസ്സാരമായി തള്ളിക്കളയുന്നില്ല. അതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇന്ന് ഇവിടെ നടന്നുകൊണ്ടിരുന്ന എല്ലാ എക്സ്പോകളും മറ്റും നിര്‍ത്തിവച്ചിരിക്കുകയാണ്. സിനിമാ തീയറ്ററുകളും മറ്റും പോലീസിന്റെ ഉത്തരവ് പ്രകാരം ഫസ്റ്റ് ഷോകളും സെക്കന്റ് ഷോകളും പ്രദര്‍ശിപ്പിക്കുന്നില്ല. പ്രധാന വീഥികളും ഇടറോഡുകളും ഏറെക്കുറെ വിജനമായിരിക്കുന്നു. ജില്ലാ ആസ്ഥാനങ്ങളും മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. പോലീസ് ഇവിടെ കടകളും മറ്റ് ഷോപ്പിംഗ് മാളുകളും അടയ്ക്കുവാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

അധികൃതര്‍ക്ക് ഇന്ന് ലഭിച്ച സന്ദേശം എന്നത്തേയും പോലെ ഒരു വ്യാജ ഭീഷണിയാവാം. പക്ഷെ, വരും നാളുകളില്‍ ഇത് സംഭവിക്കില്ല എന്ന്‍ എന്താണ് ഉറപ്പ്? ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഈ ഭീഷണിയും പതിവ് പോലെ നമ്മുടെ അധികാരികള്‍ മറക്കും. പിന്നെ എല്ലാം പഴയത് പോലെ... സാധാരണയായി നടക്കുന്ന വാഹനപരിശോധനകള്‍... ഹെല്‍മറ്റ് വേട്ട, മദ്യപിച്ച് വാഹനമോടിക്കുന്നവരെ വലയിലാക്കല്‍...

രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം പഴിചാരാതെയും ചെളിവാരി എറിയാതെയും ഒറ്റക്കെട്ടായി നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യട്ടെ. ഭീകരവാദത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ മൃദുവായ സമീപനം മാറ്റി ‘പോട്ട’ പോലുള്ള ദൃഢമായ നിയമങ്ങള്‍ നടപ്പിലാക്കട്ടെ. പിടിയാലാവുന്ന തീവ്രവാദികളെ ഏറ്റവും കൂടിയ ശിക്ഷയ്ക്ക് തന്നെ കോടതികള്‍ വിധിക്കട്ടെ. നമ്മള്‍ ഈ ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്നുവോ? അതിനര്‍ത്ഥം നമ്മള്‍ ഭീകരര്‍ക്ക് മുന്നില്‍ അടിയറ വെച്ചു എന്ന് തന്നെയാണ്.

കൊച്ചി പോലൊരു മെട്രോ നഗരത്തില്‍ ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്ത് നിന്ന്, അഥവാ ഒരു ‘ഭീകരന്‍’ ഉണ്ടെങ്കില്‍ത്തന്നെ എങ്ങനെ അയാളെ കണ്ടുപിടിക്കാം? നഗരത്തിലെ വിവിധ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍. അവരുടെയൊക്കെ യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖകളും മറ്റും ജില്ലാ അധികൃതരുടെ പക്കല്‍ ഉണ്ടാവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ, നമ്മുടെ അയല്‍പ്പക്കങ്ങളില്‍ ഒരു കൂട്ടമായ് പുതുതായി എത്തുന്ന ‘ബാച്ചിലര്‍മാര്‍’ തങ്ങളുടെ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് വീട്ടുടമകളെ ഏല്‍പ്പിക്കുന്നുണ്ടോ എന്നതും, വീട്ടുടമകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൌരവം കാണിക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ട വസ്തുതകള്‍ തന്നെയല്ലേ? നഗരത്തിലെ എല്ലാ റസിഡന്റ്സ് അസോസിയേഷനുകളും‍ ഇക്കാര്യത്തില്‍ വളരെയേറെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

ഞാന്‍ ഇങ്ങനെ വിചാരിക്കുന്നു, കാര്യങ്ങള്‍ എന്നെങ്കിലും ഇതുപോലെയായിരുന്നെങ്കില്‍ എന്ന്... ഒരിക്കല്‍ പരിചയപ്പെട്ടവര്‍ അല്ലെങ്കില്‍ ഒരിക്കല്‍പ്പോലും പരിചയപ്പെടാത്തവര്‍, അതുമല്ലെങ്കില്‍ ഒരിക്കലും പരിചയപ്പെടാനിടയില്ലാത്തവര്‍... അവരെ വേദനിപ്പിക്കും മുന്‍പ് മനുഷ്യന്‍ ഒരു ചുവട് പിന്നിലേക്ക് വച്ച് ഒരു നിമിഷം ചിന്തിക്കുന്നു - ഇവരെ വേദനിപ്പിച്ചിട്ടോ നശിപ്പിച്ചിട്ടോ എന്ത് നേടാന്‍ !!!

ആ ദിവസം വരെ നമുക്ക് നമ്മുടെ കണ്ണുകളും കാതുകളും തുറന്നു തന്നെ വയ്ക്കാം...

ലോകാ സമസ്താ സുഖിനോ ഭവന്തു !!!

ജയ് ഹിന്ദ് !

Sunday, December 16, 2007

കോയിന്‍ റോള്‍ വീരന്‍

മിനുട്ടില്‍ 32 തവണ Coin Roll ചെയ്യുന്ന
എന്റെ സഹവര്‍ക്കനായ അഖിലിന്റെ ലക്ഷ്യം
മിനുട്ടില്‍ 51 തവണയെന്ന ലോക റെക്കോര്‍ഡിനെ
മറികടക്കുക എന്നതാണ്. അവനത് എത്രയും
വേഗം സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു...

Sunday, May 27, 2007

കൊച്ചിയിലും ബുള്ളറ്റ് ?!

ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാമോ നമ്മുടെ ഈ വിശാല കൊച്ചിയിലും ബുള്ളറ്റുകള്‍ ചീറിപ്പായുന്ന കാഴ്ച! ബുള്ളറ്റ് എന്ന് കണ്ട് തെറ്റിദ്ധരിക്കേണ്ട കെട്ടോ. ഞാന്‍ പറയുന്നത് നിരത്തുകളില്‍ ചീറിപ്പായുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെപ്പറ്റിയോ തോക്കില്‍ നിന്ന് ചീറിപ്പായുന്ന ബുള്ളറ്റിനെക്കുറിച്ചോ അല്ല. മറിച്ച്, ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചാണ്.

അതെ, നമ്മുടെ ഇന്ത്യന്‍ റയില്‍വേ കൊച്ചിയ്ക്കും ബാംഗ്ലൂരിനും ഇടയില്‍ ഒരു ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ഇന്നുള്ളതില്‍ വച്ച് ഏറ്റവും തിരക്കേറിയ റെയില്‍പ്പാതയും ഇതുതന്നെയാണ്. ബുള്ളറ്റ് ട്രെയിന്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നുള്ളത് സംബന്ധിച്ച് ഒരു സാധ്യമായ പഠനത്തിന് ഇന്ത്യന്‍ റെയില്‍വേ സതേണ്‍ റെയില്‍വേയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എല്ലാ‍ ഘടകങ്ങളും അനുകൂലമായി വന്നുഭവിക്കുകയാണെങ്കില്‍ അധികം വൈകാതെ തന്നെ നമുക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ പോവാതെ സമാനമായ ഒരു ബുള്ളറ്റ് ട്രെയിന്‍ യാത്ര ഇവിടെത്തന്നെ തരപ്പെടുത്താം എന്ന് കരുതുന്നു.

ലോകത്തിലെ പ്രധാന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ താഴെ പറയുന്നവയാണ്

യൂറോസ്റ്റാര്‍ (Eurostar) - ലണ്ടനും പാരീസിനും ഇടയിലുള്ളത്

ടി ജി വി (TGV) - ഫ്രാന്‍സ്

ഇന്റര്‍സിറ്റി എക്സ്പ്രസ്സ് (Intercity Express) - ജര്‍മനി

ഷിങ്കാന്‍സെന്‍ (Shinkansen) - ജപ്പാ‍ന്‍

എ വി ഇ (AVE) - സ്പെയിന്‍

കെ ടി എക്സ് (KTX) - കൊറിയ

ഏസെല എക്സ്പ്രസ്സ് (Acela Express) - യു എസ് എ

ജെ ആര്‍ മാഗ് ലെവ് (JR-Mag Lev) - ജപ്പാന്‍ റയില്‍ വേയുടേത്

നമ്മുടെ രാജ്യത്ത് നിലവിലുള്ള ഒരു സാധാ‍രണ എക്സ്പ്രസ്സ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 51 കിലോ മീറ്റര്‍ തുടങ്ങി 53 കിലോമീറ്റര്‍ വരെയാണ്. അതേ സമയം ഒരു സൂപ്പര്‍ ‍ഫാ‍സ്റ്റ് ട്രെയിനിന്റെ വേഗത 60-65 കി.മീ വരെയാണ്. മണിക്കൂറില്‍ 200 കി.മീ. ല്‍ ഏറെ വേഗതയില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ വേഗതയെ ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള കൊച്ചി-ബാംഗ്ലുര്‍ റെയില്‍പ്പാതകള്‍ക്ക് കഴിയുകയില്ലെന്നതിനാല്‍ പുതുതായി ഒരു റെയില്‍പ്പാത നിര്‍മ്മിക്കേണ്ടതായി വരുന്നു.

വേഗത ഏറിയ ട്രെയിനുകള്‍ക്ക് ഒരു എയര്‍ക്രാഫ്റ്റിനൊപ്പം വേഗത വരില്ലെങ്കിലും ആപേക്ഷികമായി പറയുകയാണെങ്കില്‍, ബാംഗ്ലുര്‍ പോലെ ഒരു ദൂരം കുറഞ്ഞ സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായത് ബുള്ളറ്റ് ട്രെയിന്‍ തന്നെയാവും എന്നതിന് യാതൊരുവിധ സംശയങ്ങള്‍ക്കുമിടമേകുന്നില്ല. കൊച്ചിയും ബാംഗ്ലൂരും തമ്മിലുള്ള ഏകദേശ ദൂരം 600 കിലോമീറ്ററാണ്. അതില്‍ 500 കിലോമീറ്റര്‍ ഒരു എയര്‍ക്രാഫ്റ്റ് വെറും 1 മണിക്കൂര്‍ കൊണ്ട് താണ്ടുമെങ്കിലും വിമാനത്താവളത്തില്‍ ചെക്കിംഗ് ഇന്നും മറ്റ് സുരക്ഷാ നടപടികള്‍ക്കുമായി 4-5 മണിക്കൂറുകള്‍ നഷ്ടപ്പെടുമ്പോള്‍ അതിവേഗ ട്രെയിനുകള്‍ വെറും 3 മണിക്കൂറില്‍ നിര്‍ദ്ദിഷ്ടസ്ഥലത്തെത്തി യാത്രയുടെ മൊത്തം സമയം ലാഭിക്കുന്നു. സമയം മാത്രമല്ല, പണവും!

(കടപ്പാട് : ഇന്ത്യന്‍ എക്സ്പ്രസ്സ്, ഗൂഗിള്‍)

Saturday, July 08, 2006

അങ്ങിനെ ഞാനും ഒരു മോഡലായി !!!


ജനുവരി 1, 1997

അന്ന്‌ ഞാന്‍ ഉറക്കം ഉണര്‍ന്നത്‌ ഏതോ ഒരു കപ്പലില്‍ നിന്നുമുള്ള സൈറണ്‍ കേട്ട്‌! കണ്ണുതുറന്നു ജനലില്‍ കൂടെ നോക്കുംബോള്‍ കാണുന്നത്‌ വേംബനാട്ട്‌ കായലിന്റെ ഓളങ്ങളാണ്‌. ഞാന്‍ ഇതെവിടെയാണെന്ന്‌ ചിന്തിച്ച്‌ ഓര്‍മ്മകളെ കടിഞ്ഞാണിട്ട്‌ ഇന്നിലേക്ക്‌ അടുപ്പിക്കുംബൊള്‍ അതാ ദിലിപ്‌ കയറിവരുന്നു. 'എടാ വീട്ടില്‍ പോവണ്ടേ?' ഞാന്‍ ഇഞ്ചി കടിച്ച ആരെയോ പോലെ നില്‍ക്കുന്നത്‌ കണ്ടതു കൊണ്ടാകാം, അവന്‍ മൊഴിഞ്ഞു 'എടാ നമ്മള്‍ ബോല്‍ഗാട്ടി പാലസിലാണ്‌. ഇന്നലെ നീ നല്ല ഫോമിലാണൊ ഗിറ്റാര്‍ വായിച്ചത്‌?' ഓ! ഇന്നലെ വിദേശികളായ വി.ഐ.പി. കള്‍ക്കു വേണ്ടി ന്യൂ ഇയര്‍ പരിപാടി ചെയ്യുകയായിരുന്നല്ലോ...

ഉം...ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. അന്നൊക്കെ ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ പരിപാടി കിട്ടുന്നതിനനുസരിച്ചു ഒരോ തട്ടിക്കൂട്ട്‌ വെസ്റ്റേണ്‍ മ്യൂസിക്‌ ബാന്റ്‌ ഉണ്ടാക്കുമായിരുന്നു...അതില്‍ പലരും ആ രംഗത്ത്‌ പില്‍ക്കാലത്ത്‌ ശോഭിച്ചതായും ഇപ്പോഴും കളം നിറഞ്ഞാടുന്നുണ്ടെന്നുമൊക്കെ ദ്രുശ്യമാധ്യമങ്ങളിലൂടെ അറിയാറുണ്ട്‌. ഞങ്ങള്‍ ആദ്യമായി അന്ന്‌ ബോള്‍ഗാട്ടി പാലസ്സില്‍ പാടാന്‍ അവസരമൊരുക്കിക്കൊടുത്ത സാം അതില്‍ ഒരാളാണ്‌. സാമിന്റെ ആദ്യ പെര്‍ഫോമന്‍സ്‌ ആയ അന്നത്തെ ആ പരിപാടിയില്‍ കാണികളെ കയ്യിലെടുത്ത്‌ കൂടുതല്‍ കയ്യടിയും മറ്റും വാങ്ങിയത്‌ കണ്ടപ്പോഴെ മനസ്സില്‍ കുറിച്ചിട്ടിരുന്നു, ഇവന്‍ ഭാവിയിലെ താരം ആവുമെന്ന്‌. അതെ ഇന്നു സാം കലിംഗ എന്ന പേരില്‍ സൂര്യാ ടി.വി. യില്‍ ഞായറാഴ്ച ഉച്ചയ്ക്ക്‌ 'മിന്നലൈ' എന്ന മ്യൂസിക്ക്‌ പ്രോഗ്രാം ചെയ്യുന്നു.

അന്ന്‌ വൈകുന്നേരമായപ്പോള്‍ എറണാകുളത്തെ അറിയപ്പെടുന്ന ഒരു ആഡ്‌ ഫോട്ടോഗ്രഫറായ സാജന്‍ തോമസിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന എന്റെ സുഹൃത്തിന്റെ ചേച്ചിയുടെ ഫോണ്‍ കാള്‍. 'നീ ഒന്ന്‌ ക്ലീന്‍ ഷാവ്‌ ഒക്കെ ചെയ്ത്‌ ഒരു ചോക്ലേറ്റ്‌ ബോയ്‌ സ്റ്റൈയ്‌ലില്‍ ഓഫീസ്‌ വരെ വരണം.' ഹഹ...അന്നെനിക്ക്‌ ഇന്നതെ എന്റെ പ്രധാന ഐഡന്റിറ്റിയായ ബുള്‍ഗാന്‍ അഥവാ ഫ്രെഞ്ച്‌ ബേര്‍ഡ്‌ കിളിര്‍ത്തു തുടങ്ങിയിട്ടേ ഉള്ളൂ... പിന്നെന്ത്‌ ക്ലീന്‍ ഷേവ്‌ !!!

അങ്ങനെ ഞാന്‍ സാജന്‍ തോമസ്സിന്റെ ഓഫീസില്‍ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ പുതിയ വേര്‍ഷനായ ഇന്‍ഡ്യന്‍ കണക്കേ മിസ്റ്റര്‍ ക്ലീനായി സുഹ്രുത്തിന്റൊപ്പം ലാന്‍ഡ്‌ ചെയ്തു.

ചെന്നപാടെ ബീന ചേച്ചി പറഞ്ഞു, അകത്തു ഡ്രെസ്സിംഗ്‌ റൂം ഉണ്ട്‌, പോയി ഒന്നു മുഖം കഴുകി, മുടി ഒക്കെ ഒന്നു ചീകി റെഡിയായി വരൂ. അതിന്റെ കോലാഹലങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ അതാ വരുന്നു സാജന്‍ തോമസ്‌. അദ്ദേഹം സ്റ്റുഡിയോ അങ്കണത്തിലേക്കെന്നെ ആനയിച്ചു. ശക്തികൂടിയ സ്പോട്ട്‌ ലൈട്ടുകള്‍ക്കു മുന്നില്‍ ഒരു ലെന്‍സ്‌ മുഖത്തു ചേര്‍ത്തു പിടിച്ചിരിക്കുമ്പോഴും ഞാന്‍ അറിഞ്ഞില്ല എന്താണ്‌ സംഭവിക്കുന്നതെന്ന്‌. ഫ്ലാഷുകള്‍ മിന്നിക്കൊണ്ടിരുന്നു...

അവിടെ നിന്നു റ്റാറ്റാ പറഞ്ഞിറങ്ങുംബോഴേക്ക്‌ നടന്ന സംഭവങ്ങള്‍ ഒന്നൊന്നായി മരൈന്‍ ഡ്രൈവിലെ കായല്‍ക്കറ്റേറ്റ്‌ മറവിയെന്ന ഫൊള്‍ടെറിലെയ്ക്ക്‌ ട്രാന്‍സ്ഫെര്‍ ചെയ്യപ്പെട്ടുകൊണ്ടിരുന്നു...

ജനുവരി 2, 1997
Data not found...Out of Memory !!! Say Okay :P
ജനുവരി 3, 1997
രാവിലെ മലയാള മനോരമ ദിനപ്പത്രത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം. ഉടനെ ദാ വരുന്നൂ ഒരു ഫോണ്‍ കാള്‍, 'കണ്‍ഗ്രാറ്റ്‌സ്‌ എടാ ചിലവ്‌ ചെയ്യണം' എന്നു പറഞ്ഞ്‌ ദിലിപിന്റെ മമ്മി. ഞാന്‍ കാര്യമറിയാതെ ഒരു ഉരിയാടാപ്പയ്യനായി വാ പൊളിച്ചിരുന്നപ്പോള്‍ ആന്റി തുദര്‍ന്നു, മനോരമ പത്രത്തിന്റെ മൂന്നാം പേജ്‌ നോക്കൂ. ഫോണ്‌ ഡിസ്കണക്റ്റായി.


ഞാന്‍ ഓടിച്ചെന്ന്‌ പത്രം ഒറ്റ ഡൈവിന്‌ അച്ഛന്റെ കൈയ്യില്‍ നിന്നും ഒറ്റ റാഞ്ചല്‍. ടി. ജി. രവിയുടെ കൈയ്യിലകപ്പെട്ട ജയഭാരതിയെപ്പോലെ മനോരമ പത്രം എന്റെ കയ്യിലിരുന്നു നിശബ്ദമായി തേങ്ങിക്കാണണം.

മൂന്നാം പേജ്‌ !

എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നഗരത്തില്‍ പുതുതായി ഉദ്ഘാടനം ചെയ്യപ്പെടുന്ന ലെന്‍സ്‌ ആന്റ്‌ ഫ്രെയിംസ്‌ എന്ന സ്ത്ഥാപനത്തിന്റെ ഒരു ഹാഫ്‌ പേജ്‌ ആഡ്‌! അതും ജെലിറ്റയുടെ!!! അതിലെ മോഡലോ ഈ ഞാന്‍!!! എന്നെക്കാള്‍ വലിയ ഒരു ലെന്‍സും പിടിച്ച്‌... കണ്ണുരുട്ടി... ഈ ഞാന്‍!!!
അന്നെനിക്ക്‌ ഒരുപാടു അഭിനന്ദനങ്ങള്‍ ലഭിച്ചുവെങ്കിലും, എനിക്കിപ്പോഴും ഒരു കാര്യം ഉറപ്പാണ്‌... അമ്മമാര്‍ കുട്ടികളെ ഭയപ്പെടുത്തി അനുസരിപ്പിക്കുവാന്‍, എന്റെ ഈ ഫോട്ടോ അടങ്ങിയ പത്രത്താള്‍ വെട്ടിയെടുത്തു സൂക്ഷിച്ചിട്ടുണ്ടാവും എന്ന്‌....

എന്ന്‌
സ്വന്തം
:: നിക്ക്‌ ::