Wednesday, January 03, 2024

നടന്ന് നടന്ന് നടന്ന് (കവിത)

നടന്ന് നടന്ന് നടന്ന്
ഒന്നെന്നത് രണ്ടായ്
പിന്നെ, മൂന്നായ്!
വളർന്ന് പന്തലിച്ചവ-
രൊന്നായ് നടപ്പിങ്ങനെ.

കാടും മേടും തോടും
മലകളും താഴ്വാരങ്ങളും
പുഴകളും പൂഴിയുമെല്ലാ-
മവർക്കൊരുപോലെയാകിലും
ഇനിയുമെത്രയിടങ്ങളാണാ
കാലടിപ്പാദങ്ങൾ തൻ മുദ്രകൾ
പതിയാൻ ബാക്കിയായ്!

അവരൊന്നായ് നടന്നിടവേ
ഈ ജനുവരി മാസം
വീണ്ടും നീണ്ടൊരു
നടപ്പാകാമെന്ന കളമൊരുക്കവേ,
ആഗ്രഹമൊന്ന് പൊട്ടിമുളച്ചു.

ഒരു ക്ലബ്ബായാലോ?
ആ ക്ലബ്ബിനൊരു
പേരായാലോ?
പേരായാലോ,
ധരിക്കാനൊരു
ജേഴ്‌സിയുമാവാലോ!

മാളോരേ, നിങ്ങളുടെ
തലയിലൊരു പേര് 
വിരിയുമോ?
വിരിഞ്ഞാലത്
ഞങ്ങൾക്കായ്
പകരാമോ?
പകർന്നാലത്
ചിത്രപ്പണികളാൽ
മോഡികൂട്ടി ധരിച്ചീടാം.

No comments: